തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്നും ബന്ധപ്പെട്ടവര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്നും സുനില്‍ പി ഇളയിടം പറഞ്ഞു.
കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയമാണുള്ളത്. വര്‍ഗീയതയിലൂടെ അധികാരം പിടിച്ചെടുക്കാനാണ് ഈ രണ്ട് പാര്‍ട്ടികളും ശ്രമിക്കുന്നത്. വര്‍ഗീയതയെ ഇല്ലാതാക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിനാണ് സാധിക്കുക. അതിനാല്‍ ഇടതുപക്ഷം മറ്റ് ജനാധിപത്യ ശക്തികളെ ഒരുമിപ്പിച്ച് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനുവദനീയമായ ഭക്ഷണത്തെ കുറിച്ചുള്ള ഇസ്ലാമിൻ്റെ അനുശാസനങ്ങളെ തുപ്പൽ ഭക്ഷണമെന്നൊക്കെ ആക്ഷേപിച്ച് സാമൂഹ്യ മൈത്രിയിൽ വിള്ളലും സംസ്കാര സംഘർഷങ്ങളും പടർത്താനുള്ള സംഘപരിവാര്‍ അജണ്ടയെ തിരിച്ചറിയുകയും ഒറ്റപ്പെത്തുകയും ചെയ്യുക എന്നത് മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തിനായി നിലകൊള്ളുന്ന എല്ലാവരുടെയും കടമയാണ്
DYFI യുടെ പോർക്ക് വരട്ടിയത് കണ്ട് എല്ലാ മൂർഖൻ പാമ്പുകളും മാളത്തിൽ നിന്നും പുറത്തിറങ്ങിയിട്ടുണ്ട്, പതിവുനൃത്തമാടുന്നുണ്ട്. മതേതര കേരളത്തിന് ആനന്ദലബ്ധിക്കിനിയെന്തു വേണം. ഈരാറ്റുപേട്ടയിൽ SDPIയെയും, കോട്ടയത്ത് ബി.ജെ.പിയെയും കൂട്ടിപ്പിടിച്ചതു പോലെ മാർക്സിസ്റ്റ് മതേതരത്വം വീണ്ടും പത്തരമാറ്റ് തങ്കം പോലെ തിളങ്ങി നിൽക്കുന്നു.
മുസ്ലീം നാമധാരികള്‍ നടത്തുന്ന ഹോട്ടലുകള്‍ക്കെതിരെയും ഹലാല്‍ ബോര്‍ഡുകളുളള ഹോട്ടലുകള്‍ക്കെതിരെയും ആസൂത്രിതമായ വിദ്വേഷ പ്രചരണം നടത്തുകയാണെന്നും കേരളത്തിലെ ബിജെപിയുടെ അധ്യക്ഷന്‍ തന്നെയാണ് അതിന് നേതൃത്വം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
നോണ്‍ ഹലാല്‍ ഭക്ഷണമാണ് പാരഗണില്‍ വിളമ്പുന്നതെന്നും ഇവിടെ നിന്നും ധൈര്യമായി ഭക്ഷണം കഴിക്കാമെന്നും സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പാരഗണ്‍ ഹോട്ടലുടമ സംഘിയാണെന്നാരോപിച്ചുളള വിദ്വേഷ പ്രചരണങ്ങളും വന്നു. അതിനുപിന്നാലെയാണ് വിശദീകരണവുമായി പാരഗണ്‍ റസ്റ്റോറന്റ് മാനേജ്‌മെന്റ് രംഗത്തെത്തിയിരിക്കുന്നത്.